Thursday, December 30, 2010

                                                        കുഞ്ഞാപ്പുവും ബനാനയും
അധ്യാപകന്‍     :വാഴപ്പഴത്തിന് ഇംഗ്ലിഷില്‍ എന്താ പറയുക....?
കുഞ്ഞാപ്പു :ബ.... .
അധ്യാപകന്‍ : യെസ്... പറയു.....
കുഞ്ഞാപ്പു: ബാ......
.അധ്യാപകന്‍: ശരി .....മുഴുവന്‍ പറയു. താങ്കള്‍ ഉദ്ദേശിച്ചത് തന്നെ.
കുഞ്ഞാപ്പു:ബായക്ക..
അധ്യാപകന്‍:കരഞ്ഞു കൊണ്ട് കുഞ്ഞാപ്പു നീ നന്നാവില്ലാല്ലേ ...
                                                      കുഞ്ഞാപ്പു  
       അങ്ങനെ ഇത്തവണ കുഞ്ഞാപ്പു കുറച്ചു നേരത്തെ ക്ലാസ്സിലെത്തി .
അധ്യാപകന്‍ ചോദ്യത്തിലേക്ക്  കടന്നു

.ഹൌ പ്രയോഗിക്കേണ്ടത് ഏത് സന്ദര്‍ഭത്തിലാണ്.....?

 .അറിയുന്ന ചോദ്യം കേട്ടതിന്റെ ആവേശത്തില്‍ കുഞ്ഞാപ്പു ചാടി എണീറ്റ്
 ഞാന്‍ പറയാം സാറേ
                                              സാറിനും സന്തോഷം
 .എങ്കില്‍ കുഞ്ഞാപ്പു പറയൂ.

ചൂടുള്ള ചേമ്പ്‌ ഉറുണി വായിലോട്ടിടുമ്പോള്‍  ഹൌ എന്ന് പറയും .അധ്യാപകന്‍ തലയ്ക്കു കയ്യും കൊടുത്തു ഒരൊറ്റ ഇരിപ്പായിരുന്നു .

Tuesday, December 28, 2010

                                             കുഞ്ഞാപ്പുവും അധ്യാപകനും                                                                                                                  തന്‍റെ അധ്യാപകനെ വഴിയില്‍ വച്ച് കണ്ട കുഞ്ഞാപ്പു  തെല്ലൊന്നു അമ്പരന്നു .ധൈര്യം സംഭരിച്ചു കുഞ്ഞാപ്പു അധ്യാപകന്റെ അടുത്ത് ചെന്നു.ക്ലാസ്സില്‍ ചെല്ലാത്തതിനു കുഞ്ഞാപ്പുവിനെ അധ്യാപകന്‍ ശകാരിച്ചു .കുഞ്ഞാപ്പു കുറച്ചു മാറി നിന്നു  ,എന്നിട്ട്  കൂവാന്‍ തുടങ്ങി .കൂയി  കൂയി കൂ കൂ കൂ  ബ്രഹാ.... ബ്രഹാ.....  ബ്രഹാ ...ടം...ടം...ടം .പടെ.അമ്പരന്നുപോയ അധ്യാപകന്‍ കുഞ്ഞാപ്പുവിനെ അരികില്‍ വിളിച്ചു ചോതിച്ചു .എന്തിനാ കുഞ്ഞാപ്പു ഇങ്ങനെ കൂവുന്നതും ബഹളമുണ്ടാക്കുന്നതും .ഒന്നിനുമല്ല .പഠിച്ചിട്ടു സര്‍ എന്ത് നേടി .മനസ്സൊഴിഞ്ഞു ഇങ്ങനെ യൊന്നു കൂവാന്‍ ഒന്ന് ബഹളം വെക്കാന്‍ സാറിന് കഴിയുമോ ഇല്ലല്ലോ ? പിന്നെ എന്ത് സ്കൂള്‍ എന്ത് പഠനം എന്ത് സ്വാതന്ത്ര്യം .കുഞ്ഞാപ്പു നടന്നു നീങ്ങി .അധ്യാപകന്റെ കണ്ണ് തള്ളിപ്പോയി .                                                                                                  ഷാജഹാന്‍ നാട്ടുകല്‍          
വാര്‍ത്തകള്‍



 
തച്ചനട്ടുകര; നാട്ടുകല്‍ മഖാം ഉറൂസ് സമാപിച്ചു .ദിക്ര്‍ ദുആ സമ്മേളനത്തിന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി
തച്ചനട്ടുകര:ഒന്നാമത് അസീസ്‌ ആന്‍ഡ്‌ അഷറഫ് സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റ് തച്ചനട്ടുകര നാട്ടുകല്‍ ഫ്ലെട്ളിറ്റ് മിനി സ്റെടിയത്തില്‍ ആരംഭിച്ചു. ടെപ്യുടി സ്പീകര്‍ ജോസ് ബേബി ഉത്ഘാടനം ചെയ്തു .അലവിമാസ്റെര്‍ .മോയിദു പ്പുഹാജി ,എ കെ വിനോദ്  .എന്‍ .സൈദലവി .രാമന്കുട്ടിഗുപ്തന്‍,ഇ ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു .

Saturday, December 25, 2010

                                       ചന്ദ്രയാന്‍ കുഞ്ഞാപ്പു


റോക്കറ്റ് നിര്‍മാണ ശാലയില്‍ താത്കാലിക തൂപ്പ് ജോലിയാണ് കുഞ്ഞാപ്പുവിനു ഇത്തവണ കിട്ടിയത്
ദാഹിച്ചു വലഞ്ഞ കുഞ്ഞാപ്പു  സമീപത്തെ കന്നാസില്‍ നിന്നും  വെള്ളം ആര്‍ത്തിയോടെ  വലിച്ചു കുടിച്ചു
വയറിനെ വല്ലാത്ത അസ്വസ്ഥത തോന്നിയ കുഞ്ഞാപ്പു ടോയ്ലെറ്റില്‍ പോയി ..ഒരു ബീഡി കൂടിയായാല്‍ കേമമായി ..
പിന്നെ വൈകിയില്ല ..ബീടിയെടുത്തു ചുണ്ടില്‍ വച്ച് ..തീപ്പെട്ടിയെടുത്തു ...കൊള്ളിയെടുത്ത് ..കത്തിച്ചതും ശും.... ശും.... ശൂ... ശോ ....ശും ..ശ് ശ് ശ് ശ് ശൂം കുഞ്ഞപ്പുവിതാ ടോയ്ലെട്ടിന്റെ മേല്ക്കുരയും തകര്‍ത്തു മേല്‍പ്പോട്ടു കുതിച്ചു ...
കണ്ടു നിന്ന്നവര്‍ അമ്പരന്നു ...റബ്ബേ  ഇതെന്താ കുഞ്ഞാപ്പു മിസെയിലോ ? ..അവര്‍ മൂക്കത്ത് വിരല്‍വച്ച്  നിന്നു..
അപ്പോളതാ ഒരു ജീവനക്കാരന്‍ ഓടി വരുന്നു


നമ്മടെ കുഞ്ഞാപ്പു കുടിച്ചത് വെള്ളമാല്ലെടാ സാറമ്മാര്  റോക്കറ്റില്‍ ഒഴിക്കാന്‍ വച്ചിരുന്ന ഇന്ധനമാ.. കൂട്ടരേ .... 
പറ്റിച്ചല്ലോ  ഭഗവാനെ  അവനിനി ചന്ദ്രനില്‍ ചെന്നേ നില്‍ക്കൂ .....

                   കുഞ്ഞാപ്പു ഇപ്പോള്‍ ഭ്രമണ പഥത്തിലാണ് ...കേരളത്തിന്റെ മുകളിലെത്തുമ്പോള്‍ ഇടയ്ക്കു വീട്ടിലേക്ക് ഒന്ന് എത്തി നോക്കും......അവിടെ റബ്ബര്‍ വയ്ക്കാനുള്ള പരിപാടിയിലാണ് കുഞ്ഞാപ്പു ഇപ്പോള്‍ എന്ന് കഴിഞ്ഞ  ദിവസം ചന്ദ്രയാന്‍ അയച്ച ചിത്രങ്ങള്‍ സുചിപ്പിക്കുന്നു... 
കീചക വധം

നാട്ടിലെ ക്ലബ്ബിന്റെ വാര്‍ഷികത്തിന് നാടകം വേണം. അന്പത്തിമുന്നാം മൈലിലെ യുവതുര്‍ക്കികള്‍ അരയും തലയും മുറുക്കി ഓട്ടമായി.. 

അവിടെപ്പോയി .......ഇവിടെപ്പോയി   ..ഒന്നും ശരിയായില്ല ....ഒടുക്കത്തെ റേറ്റ്  ...ഉള്ളിയുടെ വില പോലെ

അവസാനം ചാലക്കുടിയിലെത്തി...

മണിയെ കണ്ടു ...മണി പറഞ്ഞു നാടകമുണ്ട്  കീചക വധം  നല്ല നാടകമാ ..രൂപ അന്പതിനായിരമാകും ട്ടോ      ങേ ഹ ഹ ...

ഫിഫ്ടി തൌസന്ദ് റുപ്പീസ് ...ക്ലബ്‌ പ്രസിഡന്റായ കുഞ്ഞാപ്പുവിന്റെ കണ്ണ് തള്ളി ..എന്താ മണി ഈ പറയണത് ..ഞമ്മക്ക് പിടി കിട്ടിയില്ല ..ഇത്ര പെരുത്ത്‌ കൊടുക്കാന്‍ ഫണ്ട്‌ വേണ്ടേ..

അതൊന്നും എനിക്കറിയേണ്ട  കാര്യല്ല ..കീചക വധം കളിക്കണമെങ്കില്‍ അമ്പതു തികച്ചും വേണം കുഞ്ഞാപ്പൂ ..അന്‍പത്‌..മണി ഉറച്ചു നിന്നു..

ഒട്ടും കുറയില്ലേ  കുഞ്ഞാപ്പു വിട്ടില്ല
..
വേണം മോനെ  കീചക വധമാ കളി..

ഒരു ഇരുപത്തയ്യായിരം പോരെ ?

പറ്റില്ല ട്ടോ നിങ്ങള് പൊയ്ക്കോ നിക്ക് വേറെ  പണിണ്ട് ..

എനാലൊരു കാര്യം ചെയ്യ്  മണിയെ ..കീചക വധം വേണ്ട ..അവനെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി വല്ല പിചാത്തിയോ  മറ്റോ കാണിച്ചാ മതി അവന്‍ ഓടി പൊയ്ക്കോളും  വല്യ ധൈര്യം ഒന്നും ഇല്ലാത്തവനാ ഈ കീചകന്‍ ഞമ്മക്കരിയില്ലേ ....
പട്ടിയും കഫ് സിറപ്പും

കുട്ടന്‍റെ വീട്ടിലെ പട്ടി  രാത്രി നിര്‍ത്താതെ കുരക്കും .ഇല അനങ്ങിയാല്‍ പിന്നെ കുര തന്നെ കുര. അടുത്ത വീട്ടുകാര്‍ക്ക് ഉറങ്ങാന്‍ വയ്യാതായി. കുട്ടനോട് പറഞ്ഞിട്ടുണ്ടോ വല്ല കാര്യവും. എന്റെ വീട് എന്റെ പട്ടി നിങ്ങള്‍ക്കെന്താ എന്ന നിലപാട് . അയലോക്കത്തെ  കുഞ്ഞാപ്പുവിനു തലയില്‍ ബള്‍ബ്‌ മിന്നി .


നല്ല കോഴിക്കോടന്‍ ഹല്‍വ രണ്ടു കഷണം പട്ടിക്കു കൊടുത്തു .അല്‍പ നേരം പട്ടി കുറച്ചില്ല. ഹല്‍വ കഷണം പല്ലുകളില്‍ നിന്ന് വേര്‍പെട്ടപ്പോള്‍ പിന്നെയും നിര്‍ത്താതെ കുരയോ കുര ....കുഞ്ഞാപ്പുവിന്റെ ഉറക്കം പോയി ..
വന്നത് വരട്ടെയെന്ന് കരുതി കുഞ്ഞാപ്പു ഉമ്മാന്റെ കഫക്കെട്ടിനു വാങ്ങിയ കഫ് സിറപ്പിന്റെ കുപ്പിയുമെടുത്ത് കുട്ടന്‍റെ ഉമ്മറത്തെത്തി.. കുറച്ചു വന്ന പട്ടിക്കു കഫ് സിറപ്പിന്റെ കുപ്പിയില്‍ നിന്നും ഇത്തിരി ഇത്തിരി ആയി ഒഴിച്ച് കൊടുത്തു..  

         പിന്നെ കുട്ടന്‍റെ പട്ടി കുരച്ചിട്ടില്ല  

Friday, December 24, 2010

മനലുംപുറം അപകടം
തച്ചനട്ടുകര: എന്‍ എച് 213  മന്നലുംപുരത് കാര്‍ തോട്ടിലേക്ക് മറിഞ്ഞു ;കുന്നുംപുറം സ്വദേശികളായ കുന്നുംപുരത് വീരാന്ഹാജിയുടെ മകന്‍ മുഹമ്മദും കുടുംബവും സന്ജരിച്ചിരുന്ന കാര്‍ ആണ് ഇരുപതിലധികം അടി താഴ്ചയിലേക്ക് മറിഞ്ഞത് . മുഹമ്മദും കുടുംബവും അധ്ബുതകരമായി  രക്ഷപ്പെട്ടു.

ullikkentha vila

                                                                 ഉള്ളി എന്ന വി ഐ പി

 ഉള്ളി വില കൂടിയതോടെ ഹോട്ടലുകളില്‍ നിന്നും തട്ടുകടകളില്‍ നിന്നും ഉള്ളിവട അപ്രത്യക്ഷമായി. ചൈനീസ്‌ വിഭവങ്ങള്‍ക്ക് മുകളില്‍ അലങ്കരിച്ചിരുന്ന കക്കരിക്ക, കാരറ്റ് തക്കാളി എന്നിവക്കിടയില്‍ ഉള്ളിയുടെ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നുണ്ട്. മുഖ്യമായും ഉള്ളികൊണ്ട് തയ്യാറാക്കുന്ന മുട്ട റോസ്റ്റ് ,വെങ്കയ റോസ്റ്റ് എന്നിവ തീരെ കിട്ടാനില്ല.ഇവക്കു നേരെ ഹോറല്‍ മേനെകളില്‍ ചുവന്ന ഗുണന ചിഹ്നം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഉള്ളി വിലയെ പറ്റി ബോധാമില്ലാത്തവര്‍ ഉള്ളി കഷണം ചോദിച്ചു പോയാല്‍ വിളമ്പു കാരന്റെ തറപ്പിച്ച നോട്ടതെയാണ് നേരിടേണ്ടിവരിക .മുന്പ് ഒരു കിലോക്ക് വില പറഞ്ഞിരുന്ന കച്ചവടക്കാര്‍ ഇപ്പോള്‍ കല്‍ കിലോക്കാന് വില പറഞ്ഞു വില്‍ക്കുന്നത്. ഒരു കിലോ ഉള്ളിയുടെ വില കേട്ടാല്‍ കടയിലേക്ക് കയറി നോക്കാന്‍ പോലും കൂട്ടാക്കാതെ ഓടി മരയുന്നവരെ ആകര്‍ഷിക്കാനാണ് ഇങ്ങനെയൊരു പരീക്ഷണം അവതരിപ്പിക്കുന്നത്. കിട്ട നിറയെ ഉള്ളിയു മായി പോകുന്നവര്‍ക്ക് ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ മുതലാളി പരിവേഷമാണ് .

Tuesday, December 21, 2010

പച്ച കണ്ണട

ജേഷ്ടന്‍ ഗള്‍ഫില്‍ നിന്നും വന്ന പോലിവില്‍ പച്ച കണ്ണടയും വച്ച് പുല്ലരിയാന്‍ പോയ കുഞ്ഞിക്കോയ പുല്ലരിഞ്ഞു കൊണ്ട് വന്നു പോത്തുകള്‍ക്കും അടുകല്‍ക്കുമായി ഇട്ടു കൊടുത്തു . പോത്തുകള്‍ പുല്‍ ആര്‍ത്തിയോടെ തിന്നു. ആടുകള്‍ ഒന്നും തിന്നില്ല. കൂട്ടില്‍ നിന്ന്നും ഭയങ്കര കരച്ചില്‍....

ഒരുനിമിനിഷം കുഞ്ഞിക്കൊയയുടെ തലയില്‍ ബള്‍ബ്‌ മിന്നി ... തന്റെ പച്ച കണ്ണട കൂട്ടത്തിലെ തള്ളയാടിനു വച്ച്     കൊടുത്തു.  ആട്  ആര്‍ത്തിയോടെ തീറ്റ തുടങ്ങി ....


ഷാജഹാന്‍ നാട്ടുകല്‍

Monday, December 20, 2010

ഒരു ടോയ്ലെറ്റ് കഥ

പൊതു ചടങ്ങ് നടക്കുന്നതിനിടെ ട്രുഷ് പാടെ ചാടെ ടുറ് ടര ടപ്പേ ടപ്പേ ദാപ്പ്ളീ  എന്നിങ്ങനെ അപ സബ്ദങ്ങള്‍ മൈക്കിലൂടെ കേട്ട പങ്കെടുത്തവര്‍ അമ്പരന്നു . മൈക്ക് ഓപ്പറേറ്റര്‍ പരക്കം പാഞ്ഞു. അമ്പ്ലിഫയര്‍ ചെക്ക്‌ ചെയ്തു .അപകടം തിരിച്ചറിഞ്ഞ സംഖടാകര്‍ പരിപാടി നിര്‍ത്തി വയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് സംഭവം കണ്ടെത്തിയത് . ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാള്‍ കൊടെലെസ്സ്   ബട്ടണ്‍ മൈക്ക്  ഓഫ്‌ ചെയ്യാതെ ടോയ്ലെറ്റില്‍ പോയതായിരുന്നു .....

Tuesday, December 14, 2010

ഉത്സവങ്ങള്‍ നാടിന്റെ ജീവനാണ് .. വിവിധ കലാരൂപങ്ങള്‍ ചടങ്ങുകള്‍ എന്നിവ അതിനെ ആസ്വദ്യമാക്കുന്നു ..

Friday, December 10, 2010

ഒരു മുതലക്കഥ


ഒരിക്കല്‍ ഒരു രാജ്യത്തു സുന്ദരിയായ ഒരു രാജകുമാരിയുണ്ടായിരുന്നു .മകളെ വിവാഹം കഴിക്കുന്നതിനെ രാജാവ്‌ ഒരു ഉപാധി വയ്ച്ചു .നിറയെ മുതലകലുള്ള ഒരു മുതലക്കുളത്തില്‍ മുതലവയില്‍ പെടാതെ നീന്തി കയറുന്നവന് ഞാന്‍ എന്റെ മകളെ കല്യാണം കഴിച്ചു നല്‍കും കൂടാതെ ഒരു ഓഫറും .... അടുത്ത രാജാവും അവന്‍ തന്നെ 

മത്സരം തുടങ്ങി 


നിരെയെ പേര്‍ മത്സരത്തിനെ എത്തിയിട്ടുണ്ട് ..ആദ്യം നീന്തിയവേരെല്ലാം മുതലകള്‍ക്ക് ആഹാരമായി... ഒടുവിലിതാ ഒരുവന്‍ കുളത്തിന്റെ ഒരു മൂലയില്‍ നിന്നും പ്ലക്കോം എന്ന് വെള്ളത്തിലേക്ക്‌ ചാടി...... അതിവേഗം നീന്തി, മുതല്കള്‍ക്ക് പിടി കൊടുക്കാതെ ആ യുവാവ്‌ കുളത്തിലൂടെ... അക്കരയെത്തിയപ്പോള്‍   രാജാവും മന്ത്രിമാരും ഭടന്മാരും ഓടിയെത്തി... ഞാനും മാഷും അടക്കമുള്ള പത്രക്കാരും ചാനലുകാരും  .   .ഓടിയെത്തി ....
ചോദ്യങ്ങളുടെ പെരുമഴ   ... താങ്കളുടെ പേര്‍ ? ത്തകളുടെ രാജ്യം  ? താങ്കള്‍ക്ക് എതിനെങ്ങനെ കഴിഞ്ഞു ? രാജകുമാരിയെ ഇഷ്ടമായോ ? ഇന്ന് കല്യാണം കഴിക്കുമോ ? മടുവിധു എവിടെ വയ്ച്ചാണ് .. ഊട്ടിയിലോ കൊദൈകനലിലോ അതോ ഉഗാണ്ടയിലോ ? 
ആദ്യം വന്ന ചാനലുകാരന്റെ മുഖത്ത് യുവാവ്‌  ആഞ്ഞടിച്ചു


എനിക്കതോന്നുമല്ല അറിയേണ്ടത് ..... മര്യാദക്ക് ആളുകളെ മുതല പിടിക്കുന്നത്‌ കണ്ടു നിന്ന എന്നെ ഇതു നരിയാണ് പിന്നില്‍ നിന്നും ഉന്തി ചാടിച്ചത് .... അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍....ഇന്ന് കൊന്നു തിന്നും ...എനിക്ക് രാജകുമാരിയും വേണ്ട രാജ്യവും വേണ്ട...ജീവന്‍ കിട്ടിയല്ലോ അത് മതി....
അപ്പോഴാണ് രാജാവ്‌ എത്തിയത്
മരുമകനേ.....
പൊദാആ  തെണ്ടീ ..ഫ ...ഫ...ഫ...
രാജാവ്‌ ഫ്ലാറ്റ് .

ആക്രാന്തം വിനയായി

തച്ചനട്ടുകര ; വിശന്നു വളഞ്ഞു നടക്കുമ്പോഴാണ് നായ ഗെട്ടിനപ്പുറത്തു  ആഹാരം കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല .. ഗടിന്റെ അഴികള്‍ക്കിടയിലൂടെ ഒരു കുതിപ്പായിരുന്നു... പിന്നെ ദേ... ഈ പരുവമായി ...