Friday, January 27, 2012

ഒരു പോലിസ് വീര ഗാഥ

തച്ചനട്ടുകര:(പാലക്കാട് ).ഒരുവര്‍ഷം മുന്‍പത്തെ ഒരു സംഭവം, നാട്ടുകല്ലില്‍നിന്നും ഒരു വാഹനം  മോഷണം പോയി.അന്വേഷണത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും ഒരു പ്രതിയെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പിന്നില്‍ ഒരുവമ്പന്‍ സ്രാവുന്ടെന്നു നാട്ടുകല്‍ പോലീസിലെ ഉദ്യോഗസ്ഥന് തോന്നി കിട്ടിയ സൂജനയുമായി ആ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകരെയും കൂട്ടി  തമിഴ്നാട്ടിലെ മേട്ടുപ്പാളയം എന്ന സ്ഥലത്തേക്ക് കുതിച്ചു.കയ്യിലുള്ള പ്രതിയുടെ കൂട്ടാളിയുടെ കേന്ദ്രം പോലിസ് കണ്ടെത്തി.പിന്നീടുള്ള നീക്കം വളരെ കരുതലോടെയായിരുന്നു.കൂട്ടാളിയായ പ്രതിയുടെ സങ്കേതത്തില്‍ കടന്നുകയറുക അത്ര എളുപ്പമല്ലെന്നുമനസ്സിലാക്കിയ ആ ഉദ്യോഗസ്ഥന്‍ തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ മുറിയെടുത്ത്‌ പ്രതിയുടെ സങ്കേതത്തില്‍ വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചു കൊണ്ടിരുന്നു.താന്‍ തേടിയെത്തിയ പ്രതി അകത്തേക്ക് കയറിയെന്ന സൂജനകിട്ടിയതും ആ ഉദ്യോഗസ്ഥന്‍ ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന അവസ്ഥയെ അവഗണിച്ചു സങ്കേതത്തിലേക്ക് നടന്നുകയറി .പതറിയാല്‍ കാര്യം അവതാളത്തിലാകും എന്നുറപ്പുള്ള അദ്ദേഹം ഉച്ചത്തില്‍ ആരെടാ ജസീം എന്നുചോദിച്ചു.ഉടന്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ അയാള്‍ പുറത്ത്തുപോയെന്നു പറഞ്ഞതും ഉദ്യോഗസ്ഥന്റെ പിടി അയാളിനുമേല്‍  വീണതും ഒപ്പമായിരുന്നു.രണ്ടും കല്‍പ്പിച്ചു അയാളെയും കൊണ്ട്  ജീപ്പില്‍ കയറി പോലിസ്ജീപ്പ് ഡ്രൈവര്‍ സതീഷ്‌ ഏറെ സാഹസികമായി ജീപ്പ് കറക്കിയെടുത്ത് പുറത്തേക്ക്.തങ്ങളുടെ സങ്കേതത്തില്‍ കയറി ആളെ പിടിച്ചുകൊണ്ടുപോകുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമായതിനാല്‍ പ്രതിയുടെ കൂടെയുണ്ടായിരുന്നവര്‍ പകച്ചുനിന്നു.ഞൊടിയിടയില്‍ അവര്‍ പോലിസ് ജീപ്പിനുപിരകെ വാഹനങ്ങളില്‍ പിന്തുടര്‍ന്നു.ഈ സമയം വഴിയില്‍ കാത്തുകിടന്ന കേരള പോലീസിന്റെ മറ്റൊരു വാഹനം ജീപ്പിനു പിറകിലുള്ള ഗുണ്ടകളുടെ വാഹനങ്ങള്‍ക്ക് പിറകെ കൂടി.സംഗതി പാളിയെന്നുകണ്ട ഗുണ്ടാസംഗം പിന്തിരിഞ്ഞു.അങ്ങിനെ കയ്യില്‍ കിട്ടിയ ആളെയും കൊണ്ട് കേരളത്തിലേക്ക് കടന്നു.ആ ഉദ്യോഗസ്ഥന്റെ ഊഹം പിഴച്ചില്ല തന്റെ കയ്യിലുള്ളത് കേരളം തെരയുന്ന വാഹന മോഷണമാടക്കം നിരവധി കേസുകളില്‍ പെട്ട ജസീം എന്ന പ്രതി തന്നെ.ഇത് സുരേഷ്ഗോപി കമ്മീഷണര്‍ ആയി  അഭിനയിച്ച സിനിമാ കഥയല്ല ഈ ഉദ്യോഗസ്ഥന്‍ സുരേഷ് ഗോപിയുമല്ല .നാട്ടുകല്‍ സബ്‌ ഇന്‍സ്പെക്ടര്‍ ആയിരുന്ന മനോജ്‌ പറയട്ട ആയിരുന്നു ആ ഉദ്യോഗസ്ഥന്‍.ചെറുതും വലുതുമായി മോഷണം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ക്ക് അങ്ങിനെ പറയട്ടയെന്ന ആ പോലിസ് ഉദ്യോഗസ്ഥന്‍ പ്രിയങ്കരനായി.ഏതുസമയവും നാട്ടുകാരുമായി അടുത്തിടപഴകിയ പറയട്ട സാധാരണഗതിയില്‍ പോലീസിനും നാട്ടുകാര്‍ക്കും ഇടയിലുണ്ടായിരുന്ന അതിര്‍വരംബിനെ  ഇല്ലാതാക്കി.

നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന ഈ പോലിസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ നീക്കം നടക്കുന്നു എന്ന വാര്‍ത്ത മനസ്സിലാക്കിയ നാട്ടുകാര്‍ അദേഹത്തെ നാട്ടുകല്ലില്‍ നിലനിര്‍ത്താന്‍ രംഗത്തിറങ്ങി .വ്യാപാരിവ്യവസായികള്‍ ,ചില രാഷ്ട്രീയ പാര്‍ടികള്‍ ,നാട്ടുകാരുടെ ഒപ്പുശേഖരണം എന്നിവയുമായി ഉന്നത ഉദ്യോഗസ്ഥരെ നാട്ടുകാര്‍ സമീപിച്ചു.നീക്കം ഫലം കണ്ടില്ല .പറയട്ടയെ പാലക്കാട്ടേക്ക് മാറ്റി.അല്ലെങ്കിലും ജനഹിതം മനസ്സിലാക്കിയല്ലല്ലോ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.പാലക്കാട്ടുനിന്നും വൈകാതെ നാട്ടുകല്ലിനു പതിനഞ്ചു കിലോമീറ്റര്‍ പടിഞ്ഞാരുമാറി  മലപ്പുറം ജില്ലയിലെ പെരിന്തല്‍മന്നയിലേക്ക് മാറ്റി അദേഹത്തെ.

അങ്ങിനെ പറയട്ട പെരിന്തല്‍മണ്ണയില്‍  ചാര്‍ജെടുത്തു... പെരിന്തല്‍മണ്ണയില്‍ കാര്യങ്ങള്‍ അത്ര ഈസിയായിരുന്നില്ല  .നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തലക്കടിച്ചു കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ അഴിഞ്ഞാടി.അതിനുപുറമേ ബൈകിലെത്തി സ്ത്രീകളെ തടഞ്ഞു നിര്‍ത്തി പട്ടാപകല്‍ മാല പിടിച്ചു പറിക്കല്‍   .ശ്രീരാമകൃഷ്ണന്‍ എം എല്‍ എ .സി പി എം നേതാവായ ആഷിക് എന്നിവരുടെ വീടുകളില്‍പോലും കവര്ച്ചനടന്നു.എങ്ങും ഭീതിതമായ അവസ്ഥ .പകലിലും രാത്രിയിലും സ്വൈരമായി ഇരിക്കാന്‍ പറ്റാത്ത അവസ്ഥ.വൈകുന്നേരം ആറ് മണി ആകുന്നതോടെ ആരും പുറത്ത് ഇറങ്ങാതെയായി.ഇതിനിടെ പലതരം കിംവദന്തികള്‍ പരന്നു തുടങ്ങി .പരിസരത്തെ ഏതോ ഒരാള്‍ തമിഴ്നാട്ടില്‍നിന്നും പിടിച്ചുപറി സംഘത്തെ കരാറെടുത്തു പെരിന്തല്‍മണ്ണയില്‍ ഇറക്കിയിട്ടുന്ടെന്നും ...അവര്‍ ആളെ കൊന്നിട്ടാനെങ്കിലും മോഷണം നടത്തും എന്നും മറ്റും പ്രചരിച്ചു.ഗത്യന്തരമില്ലാതെ ഉറക്കം ഒഴിവാക്കി നാട്ടുകാര്‍ വീടുകള്‍ക്ക് കാവല്‍ ഇരിക്കാന്‍ തുടങ്ങി.അവര്‍ സംഘടിച്ചു.ജനം പോലിസ് സ്റെഷനിലെക്കുള്ള റോഡ്‌ ഉപരോധിച്ചു.പറയട്ടക്കുള്ളിലെ  പോലിസ് ഉണര്‍ന്നു.പ്രത്യേക കുറ്റാന്വേഷണ സംഘം പറയട്ടയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങി.അങ്ങിനെ കുട്ടവാളികലെക്കുരിച്ച ചെറിയൊരു സൂജന ലഭിച്ചു.അതില്‍ പിടിച്ചു മുന്നേറിയ പോലിസ് സംഘം എത്തിയത്,തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമാത്ത്തില്‍. വേഷം മാറി അവിടെ ചെന്ന ഏഴംഗ പോലിസ് സംഘം പിടികിട്ടാപുള്ളിയും കവര്‍ച്ചാ സംഘ തലവനുമായ പരമ ശിവത്തെ പിടികൂടി.അധെഹത്ത്തില്‍ നിന്നും ലഭിച്ച സൂജന പ്രകാരം നാട്ടില്‍നിന്നും കൂട്ട് പ്രതികളായ സൌന്ദര്‍രാജ,ശങ്കര്‍ എന്നിവരെയും,തിരുട്ടുഗ്രാമാത്തില്‍നിന്നുതന്നെ അയ്യപ്പന്‍ സൂര്യ എന്നീ ഗുണ്ടകളെയും പിടികൂടി.പറയട്ടയെ സഹായിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുസഹപ്രവര്‍ത്തകരായ മുരളീധരന്‍,ഉമര്‍മെമന,ചന്ദ്രന്‍ ,മോഹന്‍ദാസ്‌,അബ്ദുല്‍ റഷീദ്,മണികണ്ടന്‍,ഷിജു,സലീന എന്നിവരും കൈ മെയ്‌ മറന്നു രംഗത്തുണ്ടായിരുന്നു. 

പിന്നെ ഒരു മുന്നേറ്റമായിരുന്നു.തുടര്‍ന്ന് കുപ്രസിദ്ധ കുറ്റവാളി കാക്കച്ചി ഷാജിയും അന്വേഷണ സംഘത്തിന്റെ പിടിയിലായി..രാത്രി ജനാലക്കരികിലെത്തി തൊട്ടിലില്‍ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളുടെ ആഭരണങ്ങള്‍ അടിച്ചുമാറ്റുന്ന വിരുതനാണു ഷാജി .കംബ് ഉപയോഗിച്ച് തോട്ടില്‍ ജനാലക്കരികിലേക്ക് അണച്ച് മോഷണം നടത്തുകയാണ് ഇയാളുടെ രീതി ,ഷാജിയെ പിടികൂടിയതോടെ തെളിഞ്ഞത് ഇരുപത്തിനാല് കേസുകള്‍ .ഗ്യാസ് കുറ്റി മോഷണം  പതിവാക്കിയ ഓട്ടോ സംഘം,ആശുപത്രികള്‍ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന വിക്ടര്‍ കുട്ടന്‍എന്നിവരും പിടിയിലായി.നിവൃത്തികേടുകൊണ്ട് ആധാരവും,ചെക്കുകളും,മുദ്ര പത്രങ്ങളും പണയം കൊടുത്തു പണം കടമെടുത്ത്തവര്‍ ധാരാളമായിരുന്നു ഇവിടെ.പലിശയും പലിശയുടെ പലിശയും കൊടുത്തു തീര്ത്തിട്ടും പാവങ്ങള്‍ തെരുവിലെക്കിരങ്ങേണ്ട ഘട്ടം വന്നു അവിടെയും ഈ അന്വേഷണസംഘം രക്ഷകരായെത്തി .വട്ടിപ്പലിശക്കാരുടെ വീടുകളില്‍ പോലിസ് കയരിപരിശോധിച്ചു.ഇവിടങ്ങളില്‍ നിന്നും പോലിസ് പിടിച്ചെടുത്തത് കോടികളുടെ രേഖകള്‍.എല്ലാ രേഖകളും ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി .സിനിമയല്ലാത്തതിനാല്‍  ഈ സീന്‍ കണ്ടു കയ്യടിക്കാന്‍ ആളുണ്ടായില്ല .കാമറയുടെ സഹായത്തോടെ മാത്രമേ സ്ലോ മോഷനിലുള്ള നടത്തം ഭംഗിയാവു എന്നുള്ളതിനാല്‍ അന്വേഷണ സംഘം അതിനു മുതിര്‍ ന്നതുമില്ല .

പറയട്ടയുടെ നേതൃത്വത്തില്‍ ഈ അന്വേഷണ സംഘം ജൈത്രയാത്ര തുടരുകയാണ്.ഈ കുറിപ്പെഴുതുമ്പോള്‍ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതകത്തിന്റെ പിന്നിലുള്ളവര്‍ പോലിസ് വിരിച്ച വലയില്‍ വീണു എന്ന നല്ലവാര്‍തയാണ് ഞാന്‍ കേള്‍ക്കുന്നത്.കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ അന്വേഷനസംഘത്ത്തിന്റെ പിടിയിലായ മോഷ്ടാക്കളുടെ എണ്ണം.96
വീണ്ടെടുത്ത സ്വര്‍ണം 164  പവന്‍.പിടിച്ചെടുത്ത വാഹനങ്ങള്‍ 57.കണ്ടെടുത്ത പണം .63,49,400....ഇതെന്തിന് ഷാജഹാന്‍ ഇങ്ങിനെയൊരു ലേഖനം പോലിസിനെ ന്യായീകരിച്ചു എഴുതുന്നു എന്ന് ചോതിക്കുന്നവര്‍ ഉണ്ടാവാം.വല്ലപ്പോഴും ഒരിക്കലെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുന്ന പോലിസിനെ കിട്ടുകയുള്ളൂ .അത്തരത്തിലുള്ള ഉദ്യോഗസ്ഥരെ നാം ആദരിക്കെണ്ടതല്ലേ...?രാഷ്ട്രീയക്കാരന്‍ അവന്റെ തോന്നിവാസങ്ങല്‍ക്കുകൂടി കൂട്ടുനില്‍ക്കുന്നവരെ മാത്രം പ്രശംസിക്കാനെ മുന്നോട്ടു വരൂ ...അപ്പോള്‍ പിന്നെ നമ്മളൊക്കെ അല്ലാതെ ആരാ ഈ ഉദ്യോഗസ്ഥരെ അനുമോദിക്കുക..?അതുകൊണ്ട്  ഈ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരു ലൈക് കൊടുക്കാം നമുക്ക് ..അല്ലെ ....                              
                                ഷാജഹാന്‍ നാട്ടുകല്‍ 9946731814  

No comments:

Post a Comment