Tuesday, June 14, 2011

കുഞ്ഞാപ്പുവിന്റെ രക്ഷാപ്രവര്‍ത്തനം

                                              കുഞ്ഞാപ്പുവിന്റെ രക്ഷാപ്രവര്‍ത്തനം
മുരിയംകണ്ണി പുഴയില്‍ മൂന്നുപേര്‍ ഒഴുക്കില്‍ പെട്ട വിവരം അറിഞ്ഞ കുഞ്ഞാപ്പു അവിടേക്ക് കുതിച്ചു .
രക്ഷാ പ്രവര്‍ത്തനത്തില്‍ ഉടന്‍ ഏര്‍പ്പെട്ട കുഞ്ഞാപ്പുനിറഞ്ഞൊഴുകുന്ന പുഴയിലേക്ക് എടുത്തു ചാടി .കയ്യില്‍കിട്ടിയ മൂന്നു പേരെയുംകൂട്ടിപ്പിടിച്ചു നീന്തി. ഇടയ്ക്കു കുതറിമാറാന്‍ പിടിയിലുള്ളവര്‍ ശ്രമിച്ചെങ്കിലും കുഞ്ഞാപ്പു വിട്ടില്ല .മൂവരെയുംകരക്കെത്തിച്ചു .പക്ഷെ കരക്കെത്തിയ കുഞ്ഞാപ്പുവിനു 
മൂന്നു പേരുടെയും കയ്യില്‍നിന്നും ,നാട്ടുകാരുടെ വകയായും    
പോതിരെകിട്ടി തല്ല്.അന്തം വിട്ട കുഞ്ഞാപ്പു അടുത്തുള്ള ആളോട് കാര്യം അന്വേഷിച്ചു .
കുഞ്ഞാപ്പൂ നീ കരയിലേക്ക് പിടിച്ചുകൊടുന്ന മൂന്നുപേരും രക്ഷാ പ്രവര്‍ത്തകരായിരുന്നു .ആള്‍ പറഞ്ഞു തീര്‍ന്നപ്പോഴേക്കും കുഞ്ഞാപ്പു തടിതപ്പി  
                                        കുഞ്ഞാപ്പു ഡ്രൈവിംഗ് പഠിക്കുകയാണ് .അലവുആണ് ഗുരു.ബൈക്ക് ആണ് ഓടിച്ചു പഠിക്കുന്നത് .അമിതമായി ബൈക്ക് ചീറുകയാണ്‌.ബൈക്ക് നീങ്ങുന്നില്ല .എന്താ ധ്  നീങ്ങാത്തത്...?അലവു ചോദിച്ചു.. ആവേ ..കുഞ്ഞാപ്പുവിന്റെ മറുപടി .രണ്ടുപേരും പരിശോധിച്ചു.
ഒടുവില്‍ അലവു രോഷത്തോടെ .ഫ .എടാ ചെങ്ങായീ എത്തര വട്ടം അന്നോട്‌ പറയണം ..?ആ 
ക്ലെച് അങ്ങട്ട് വിടടാ ...പറഞ്ഞുതീര്‍ന്നില്ല കുഞ്ഞാപ്പു ക്ലെച് അങ്ങോട്ട വിട്ടു .ബൈക്ക് മേല്പോട്ടൊന്നു
നോക്കിയതും അലവു താഴെ വീണു .വീണിടത്ത് കിടന്നു കുഞ്ഞാപ്പുവിനോട് തെക്കോട്ട്‌ പിടിക്കാന്‍അലവു വിളിച്ചു  പറഞ്ഞു.തെക്കും വടക്കും വശമില്ലാത്ത കുഞ്ഞാപ്പു നേരെ ചെന്ന് കേശവന്റെ ഊരക്ക് ഇടിച്ചു മറിഞ്ഞു .കുഞ്ഞാപ്പു കേശവന്റെ നേരെ തെറിയഭിഷേകം നടത്തിക്കൊണ്ടിരുന്നു .ഒടുവില്‍ കേശവന്‍ പറഞ്ഞു,തെറ്റ് എന്റെതന്ന്യാ കുഞ്ഞാപ്പൂ ,നീ വരുന്നുണ്ടെങ്കില്‍ ഞാനാ തെങ്ങില്‍ കയറേണ്ടതാര്‍ന്നു . .

കുഞ്ഞാപ്പു കല്യാണ വീട്ടിലേക്കു

                                                   കുഞ്ഞാപ്പു കല്യാണ വീട്ടിലേക്കു മൂരിയെയുംകൊണ്ട് പോവുകയാണ്.
മൂരിക്ക് നടത്തത്തിനു തീരെ സ്പീടുപോര .സമയത്ത് മൂരിയെ എത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞതുതന്നെ .എന്താ ചെയ്യുക .കുഞ്ഞാപ്പു തലപുകച്ചു .അതുവഴിപോയ ഒരാള്‍ ഒരു ദിവ്യനെക്കുറിച്ച് 
കുഞ്ഞാപ്പുവിനോട് പറഞ്ഞു .അതനുസരിച്ച് ദിവ്യനെകണ്ടു .മൂരി നടക്കാത്തതിനെക്കുറിച്ചു പറഞ്ഞു .
ദിവ്യന്‍ നാല് കുരുമുളകുപോലത്തെ ഉരുളകള്‍ കുഞ്ഞാപ്പുവിനുകൊടുത്ത് പറഞ്ഞു ,ഇതില്‍ ഒന്നാമത്തെ 
ഉരുളക്കു ഇരുപത്തിഅന്ച് സ്പീഡ് ആണ്.രണ്ടാമത്തെതിനു അമ്പതു സ്പീഡ് ,മൂന്നാമത്തെതിനു എഴുപത്തി അഞ്ചു സ്പീഡ് നാലാമത്തെതിനു നൂറു സ്പീഡ് .മൂരിയുടെ ആസനത്തില്‍ ആവശ്യമുള്ള സ്പീടിനനുസരിച്ചു ,ഉരുളകള്‍ തേച്ചുകൊടുക്കാന്‍ ദിവ്യന്‍ കല്പിച്ചു .അങ്ങിനെ കുഞ്ഞാപ്പു ആദ്യത്തെ ഉരുള തേച്ചു .മൂരി മെല്ലെ എണീറ്റ്‌ നടന്നു പക്ഷെ സ്പീഡ് പോര .രണ്ടാമത്തേത് തേച്ചു കൊടുത്തു.ഒന്നുകൂടിസ്പീട്കൂടി പക്ഷേത്രിപ്തികരമല്ല .മൂന്നാമത്തേത് പ്രയോകിച്ചുകഴിഞ്ഞതും മൂരി റോക്കറ്റ് 
പോലെ കുതിച്ചു .പിറകെ കുഞ്ഞാപ്പുവും കുതിച്ചു .എങ്ങനെ കുതിച്ചിട്ടും കുഞ്ഞാപ്പു മൂരിക്കൊപ്പമെത്തുന്നില്ല .ആകെ കുഴഞ്ഞു .കുഞ്ഞാപ്പു പിന്നെ ഒന്നും ആലോചിച്ചില്ല ,കയ്യിലുണ്ടായിരുന്ന നാലാമത്തെ ഉരുള സ്വന്തം ആസനത്തില്‍ തന്നെ അങ്ങോട്ട്‌ പ്രയോഗിച്ചു 
കുഞ്ഞാപ്പു നൂറു സ്പീഡില്‍ പറ പറന്നു മൂരിയേയും മറികടന്നു കല്യാണവീട്ടില്‍ എത്തി .കല്യാണ വീട്ടുകാരുടെ മൂരിയെവിടെയെന്ന ചോദ്യത്തിനു മൂരി എഴുപത്തിഅന്ച്സ്പീഡില്‍ പിറകെ വരുന്നുണ്ടെന്നായിരുന്നു മറുപടി .