Tuesday, January 29, 2013

.ചെത്തല്ലൂര്‍ ശാന്തമാകരുതെന്നു ആര്‍ക്കാണ് വാശി...?







തച്ചനാട്ടുകര :കഴിഞ്ഞ ഏതാനും മാസങ്ങളായി ചെത്തല്ലൂരിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഡ നീക്കങ്ങളാണ് നടക്കുന്നത്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്29.1.13നു   മായപ്പടിയില്‍ നിന്നും വടിവാളുകള്‍ കണ്ടെടുത്ത സംഭവം .തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡ്‌ സൈഡിലെ കാടുകള്‍ വെട്ടിക്കൊണ്ടിരുന്ന സ്ത്രീകളാണ് പോന്തക്കാടുകള്‍ക്കുള്ളില്‍ ഏതു നിമിഷവും എടുത്തു ഉപയോഗിക്കാവുന്ന തരത്തില്‍ വടിവാളുകള്‍ മതിലില്‍ ചാരി വെച്ച നിലയില്‍ കണ്ടെത്തിയത്.നാലെണ്ണം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നുണ്ടെങ്കിലും മൂന്നെന്നമാണ് കിട്ടിയത് .വാളുകള്‍ നാട്ടുകല്‍ പോലിസ് കസ്റ്റ ഡിയില്‍ എടുത്തു.ഇവിടെ വര്ഘീയ സംഘര്‍ഷം ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ചില സംഘടനകളുടെ നീക്കം പ്രദേശത്തിന്റെ ഉറക്കം കെടുത്തുകയാണ്.മുന്‍പത്തെ സംഭവങ്ങള്‍ വീണ്ടും എഴുതുന്നില്ല അത് ഈ സൈറ്റിന്റെ പഴയ പോസ്റ്റുകള്‍ തപ്പിയാല്‍ കിട്ടും. സംശയമുള്ള ദിക്കിലെല്ലാം പോലിസ് റൈഡ് നടത്താന്‍ തയ്യാറാകണമെന്ന് വ്യാപകമായ അഭിപ്രായം ഉണ്ട്.സാഹോദര്യത്തോടെ കഴിയുന്ന ജനതക്കിടയില്‍ അശാന്തിയുടെ വിത്ത് വിതക്കാന്‍ ശ്രമിക്കുന്നവര്‍  ആരായാലും അവരെ സമൂഹത്തിനു മുന്നില്‍ കൊണ്ട് വരാന്‍ കഴിയണം.രാഷ്ട്രീയ പാര്‍ട്ടികള്‍ കേവലം പത്ര പ്രസ്താവനകള്‍ നടത്തി തടി തപ്പുന്ന പതിവ് കലാപരിപാടി അവസാനിപ്പിക്കണം .ജനങ്ങളുടെ സുരക്ഷയില്‍ ആശങ്ക പെടുന്നുവെങ്കില്‍ ഈ പ്രശ്നത്തില്‍ ആത്മാര്‍ഥമായി ഇടപെടാന്‍ അവര്‍ തയ്യാറാവണം ,സമയം ഇനിയും വൈകിച്ചാല്‍ ഒരിക്കലും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം ചെതള്ളൂരിന്റെ സമാധാനാന്തരീക്ഷം തകരാന്‍ അത് ഇടയാക്കിയേക്കും.അതിനു പുറത്ത് നിന്നുള്ളവര്‍ അവിടെ യോഗം ചേര്‍ന്ന് പിരിഞ്ഞിട്ടു കാര്യമില്ല .അവിടത്ത് കാരായ എല്ലാവിഭാഗം ആളുകളെയും ഒരുമിച്ചു ഇരുത്തി യോജിച്ചൊരു മുന്നേറ്റത്തിലൂടെ   ഇരുട്ടിന്റെ ശക്തികളെ ചെറുക്കാന്‍ തയ്യാറാവണം.ഒപ്പം പോലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വേണം.തീര്‍ച്ചയായും പോലീസിന്റെ സമയോജിത ഇടപെടലുകള്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനു വളരെയധികം ഗുണകരമായിട്ടുണ്ട്.പക്ഷെ പോലീസിന്റെ ജോലി അവിടെ അവസാനിക്കുന്നില്ല .റൈഡ് അടക്കമുള്ള നടപടികള്‍ക്ക് പോലിസ് തയ്യാറാവേണ്ടതുണ്ട് .ആ ഉത്തരവാദിത്തത്തില്‍ നിന്നും പോലിസ് ഇനിയും ഒളിചോടിയാല്‍ ചെതല്ലൂരില്‍ സമാധാനാന്തരീക്ഷം പുലരുക എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിക്കും.ഇനി ഒട്ടും സമയം വൈകിച്ച്കൂടാ 

Wednesday, January 23, 2013

താച്ചനാട്ടുകരയിലെ നബിദിന ആഘോഷങ്ങളിലൂടെ

ഐ എന്‍ ഐ സി  നാട്ടുകല്‍ 

ഹയാതുല്‍ ഇസ്ലാം മദ്രസ്സ അന്നാന്തൊടി 

പാറപ്പുറം ദഫ് 

ഇര്‍ഷാദുല്‍ അത്ഫാല്‍ മദ്രസ്സ പാറപ്പുറം 

നബിദിനാഘോഷ ദ്രിശ്യങ്ങള്‍ പകര്‍ത്തുന്ന അമേരിക്കന്‍ വനിത

നജാത് സിബിയാന്‍ മദ്രസ കുന്നുംപുറം ദഫ്‌ 

നജാത് സിബിയാന്‍ മദ്രസ കുന്നുംപുറം 

Sunday, January 6, 2013

നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം എങ്ങോട്ട് ...?

തച്ചനാട്ടുകര:കുട്ടികളിലെ കുറ്റവാസന മുന്‍കാലത്തെ അപേക്ഷിച്ച് വര്‍ധിച്ചു വരുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.കുട്ടികളെ നേരെ ചൊവ്വേ നടത്തേണ്ട ബാധ്യത സമൂഹത്തിനില്ലേ ...?എട്ടു വയസ്സിനു മുന്‍പുതന്നെ തെറ്റായ വഴികളിലേക്ക് കുട്ടികള്‍ വലിച്ചിഴക്കപ്പെടുകയോ സ്വയം ആ വഴിയിലേക്ക് തിരിയുകയോ ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്.ആര്‍ക്കാണ് കുട്ടികളുടെ നല്ല സ്വഭാവ രൂപീകരണത്തിനു മികച്ച ഇടപെടലുകള്‍ നടത്താനാവുക....?രക്ഷിതാക്കളുടെ മുന്നില്‍ സ്വഭാവ ദൂഷ്യങ്ങള്‍ മറച്ചുവെക്കാന്‍ സാമര്ത്യമുള്ളവരാന് കുട്ടികള്‍ .മേല്‍ സൂചിപ്പിച്ച പ്രായം എന്ന് പറയുന്നത് സ്കൂളില്‍ പോകുന്ന കാലമാണ് അതുകൊണ്ടുതന്നെ കുട്ടികളുടെ മികച്ച സ്വഭാവ രൂപീകരണത്തിനു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന ഒരു വിഭാഗമാണ്‌ അധ്യാപകര്‍ .എന്നാല്‍ അധ്യാപകര്‍ ഇക്കാലത്ത് അതിനുള്ള നീക്കം നടത്തുന്നുണ്ടോ....?നമ്മള്‍ പരിശോധിക്കണ്ടേ ..?അങ്ങിനെ ഒരു ഇടപെടല്‍ അധ്യാപകരുടെ ഭാഗത്തുനിന്നും പണ്ടത്തെപ്പോലെ ഉണ്ടാകുന്നുണ്ടോ..?ഇല്ലെങ്കില്‍ അതിനു പ്രേരകമായിട്ടുള്ള കാരണങ്ങള്‍ എന്തോക്കെയായിരിക്കാം ...?
                                                                ചുരുക്കിപ്പറയാം അധ്യാപകര്‍ പുതിയ വിദ്യാഭ്യാസ നയത്തിന്റെ നൂലുകളാല്‍ വരിഞ്ഞുമുരുക്കപ്പെട്ടിരിക്കുന്നു.കുട്ടികള്‍ (വിദ്യാര്‍ഥികള്‍ )വഴിപിഴച്ചു പോകുന്നു എന്ന് ബോധ്യമായാല്‍ പോലും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന അത്യന്തം ആപല്‍ക്കരമായ ഒരു ചുറ്റുപാടിലേക്ക് അവര്‍ എത്തി നില്‍ക്കുന്നു.എത്തിച്ചു എന്ന് പറയുന്നതാവും ശരി. കുരുത്തക്കേട്‌ കാണിക്കുന്ന  കുട്ടികളോട് ദേഷ്യപ്പെടുന്നതും ഞാനൊക്കെ പഠിച്ചിരുന്ന കാലത്തെപ്പോലെ ചന്തിക്കു ചൂരല്‍ കൊണ്ട് രണ്ടു പിട കൊടുക്കുന്നതും ,കുട്ടികളുടെ നേരെയുള്ള കടുത്തൊരു നോട്ടം പോലും ഒരു പക്ഷെ അധ്യാപകനെ ജയിലില്‍ എത്തിച്ചേക്കാം .അല്ലെങ്കില്‍ കടുത്തൊരു നടപടിക്കു ആ അദ്ധ്യാപകന്‍ വിധേയനായേക്കാം.ഇത് അധ്യാപകരെ നിസ്സഹായഅവസ്ഥയിലേക്ക് എത്തിക്കുകയാണ്.എന്തിനു റിസ്ക്‌ എടുക്കണം എന്നാണവരുടെ ചിന്ത.
                                                                അതിനു പുറമെയാണ് വിദ്യാര്‍ഥികളെ മണ്ടന്മാരാക്കുന്ന പുതിയ ഗ്രേഡ് സമ്പ്രദായം ..നന്നായി പഠിക്കുന്നവന് എ ഗ്രേഡ് .അതിനു താഴെ ബി ഗ്രേഡ് ,തുടര്‍ന്ന് സി ,ഡി, ഇ ഗ്രേഡുകള്‍ .ഞാന്‍ മനസ്സിലാക്കിയത് എ ഗ്രേഡ്നു നാലു മാര്‍ക്ക് ,ബി .മൂന്നു മാര്‍ക്ക് ,സി .രണ്ടുമാര്‍ക്ക്.ഡി .ഒരു മാര്‍ക്ക് .ഇ .എന്നാല്‍ പൂജ്യം ..ഇ ഗ്രേഡ് ആര്‍ക്കും കൊടുക്കരുത് എന്നൊരു രഹസ്യ നിര്‍ദേശം ഉണ്ടത്രേ .ഡി ഗ്രേഡ് കിട്ടിയാല്‍ വിജയിക്കുമത്രേ. ഡി കിട്ടാനുള്ള യോഗ്യത എന്ന് പറയുന്നത് മിനിമം പരീക്ഷ ഹാളില്‍ കയറി  ഉത്തര പേപ്പറില്‍ നംബരെങ്കിലും കുറിച്ച് വെക്കുക എന്നതാണ് ...നിശ്ചയം ഈ കുട്ടിയും തുടര്‍ പഠനത്തിനു യോഗ്യനാണ്.
                                        ഏതെങ്കിലും അദ്ധ്യാപകന്‍ വിദ്യാര്‍ഥി എന്ന നിലക്ക് കാണാതെ കുട്ടികളെ ക്രൂരമായി മര്‌ദിക്കുന്നുവെങ്കില്‌ അത് ആ അധ്യാപകന്റെ മനോനിലക്കുള്ള തകരാറാണ് .അതിനു മൊത്തം അധ്യാപകരെ ചങ്ങലയില്‍ തളച്ചിടുകയല്ല വേണ്ടത്.കൗന്‌സിലിങ്ങിലൂദെ വിദ്യാര്‍ഥികളെ നേരെ നടത്തണം എന്നാണത്രേ നിര്‍ദേശം ...അത് നടക്കുന്നുണ്ടോ....?അവിടെയും ഇവിടെയും ഇല്ലാത്ത രൂട്ടിലൂടെയാണ് നമ്മുടെ കുട്ടികളുടെ പോക്ക് .
                                       ഈ അവസരം മുതലാക്കി വന്‍കിട മുതലാളിമാര്‍ വിദ്യാഭ്യാസ കച്ചവടം പൊടിപൊടിക്കുന്നു.അവിടെ കുരുത്തക്കേട്‌ കാണിക്കുന്ന വിദ്യാര്തികളുടെ ചെപ്പക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്ത്തില്ലെങ്കിലാണ് രക്ഷിതാക്കള്‍ക്ക് പരിഭവം.വന്‍ തുക ഫീസ്‌ ഇനത്തില്‍ കൊടുക്കുന്ന രക്ഷിതാക്കള്‍ക്ക് ഇവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ പഠന നിലവാരം വിലയിരുത്താന്‍ വല്ലാത്തൊരു ആവേശമാണ്.പൊതു വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ഇത്തരം രക്ഷിതാക്കളാണ് വന്‍ വിദ്യാഭ്യാസ കച്ചവടത്തിന് കളംഒരുക്കുന്നത്.ഇതിനു കനപ്പെട്ട വില കൊടുക്കെണ്ടിവരുന്നതാവട്ടെ പാവപ്പെട്ട രക്ഷിതാക്കളും.
                                                         ഷാജഹാന്‍ നാട്ടുകല്‍ 

Wednesday, January 2, 2013

മണ്ണാര്‍ക്കാട് നടന്നുവരുന്ന 53 മത് ജില്ലാ സ്കൂള്‍ കലോത്സവ വേദികളില്‍ നിന്നും ചില ദ്രിശ്യങ്ങള്‍

മണ്ണാര്‍ക്കാട് നടന്നുവരുന്ന 53 മത് ജില്ലാ സ്കൂള്‍  കലോത്സവ വേദികളില്‍ നിന്നും ചില ദ്രിശ്യങ്ങള്‍ ഇതാ ....ഇതൊക്കെ ഇനി എത്രകാലം ...?ആധുനികതയുടെ കുത്തൊഴുക്കില്‍ ഈ രീതികളും അസ്തമിക്കുമോ...?